e hënë, 09 nëntor 2009

കമ്യൂണിസം തുലയട്ടേ.....

കേരളത്തില്‍ നടന്ന മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുന്നു. ബംഗാളില്‍ ത്രണമൂല്‍ - കോണ്‍ഗ്രസ് സഖ്യം വിജയത്തിലേക്ക്. എറണാകുളത്ത് മാത്രം എല്‍ ഡി എഫ് ജയിക്കണം എന്നൊരു ചെറിയ ആഗ്രഹം ഉണ്ടായിരുന്നു, ഗോപി ചേട്ടന്‍ സെക്രട്ടറി ആയതു കൊണ്ട് മാത്രം!!!

തൊമ്മന്‍ ചണ്ടിക്കും, ചെന്നിത്തലയനും ഇനി പൊങ്ങി അടിക്കാം. അച്ചു മാമ ഭരിച്ചു ഭരിച്ചു ഏതു കുറ്റിച്ചൂലു കോണ്‍ഗ്രസില്‍ നിന്നു മത്സരിച്ചാലും പാട്ടും പാടി ജയിക്കും. അതു ചെന്നിത്തലയന്റെയും, തൊമ്മന്‍ ചണ്ടിയുടേയും കഴിവാണെന്ന രീതിയില്‍ പത്രക്കാരും ടീവിക്കാരും കൊട്ടി എഴുന്നുള്ളിക്കും!!! പെ പെ പേ എന്ന രീതിയില്‍ സംസാരിക്കുന്ന ചണ്ടി നോക്കിയാ ജനം വോട്ടു ചെയ്യുമോ??? കൂട്ടത്തില്‍ കുള്ളനെ വിശ്വസിക്കരുതെന്നാണു പണ്ടു തൊട്ടേ ഉള്ള പറച്ചില്‍, അങ്ങനെ നോക്കിയാ ചെന്നിത്തലയനെ ആരെലും വിശ്വസിക്കുമൊ??? പക്ഷേ ഓരൊരുത്തന്റെ യോഗം!!! ഇനി ഒന്നര വര്‍ഷം കഴിയുമ്പോള്‍ ചുമ്മാ ചെന്നിരുന്നു മുഖ്യന്‍ ആവാം തൊമ്മനു!!!

ജനം എന്നും കഴുത തന്നെ!!!

അല്‍ഭുത കുട്ടി രണ്ടു വട്ടം സി പി എം എം പി ആയി മത്സരിച്ചു ജയിച്ചു. ഒരു സുപ്രഭാതത്തില്‍ വളര്‍ത്തിയവനെ തള്ളി ഖദറും ഇട്ടു കോങ്ങ്രസായപ്പോള്‍ മുകളില്‍ പറഞ്ഞ നേതാക്കള്‍ കോങ്ങ്രസ് മെമ്പര്‍ഷിപ്പും കൊടുത്ത് എം എല്‍ എ ആക്കി. അതേ സമയം കേരളത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ ലീഡറിന്റെ മകനു ഒരു മെമ്പര്‍ഷിപ്പു പോലും കൊടുക്കാന്‍ ഇവന്മാര്‍ക്കു മടി. കള്ള പരിഷകള്‍!!! അവസരവാദത്തിന്റെ പര്യായം ആയ തൊമ്മനും പന്നത്തലയനും ആണു ഇനി കേരളത്തിന്റെ രക്ഷകര്‍ ആയി അവതരിക്കാന്‍ പോവുന്നത്.

എന്റെ ലൈഫിലെ തന്നെ ഏറ്റവും വലിയ ഒരു അഭിമാന നിമിഷം ആയിരുന്നു തൊമ്മനെ പരിചയപ്പെടുത്തിയപ്പോള്‍ എനിക്കു താങ്കളെ ഇഷ്ടമല്ല, ഞാന്‍ ലീഡറിനെ ഇഷ്ടപ്പെടുന്നു എന്നു പറയാന്‍ കഴിഞ്ഞ അവസരം!!!

e diel, 18 tetor 2009

കമ്യൂണിസ്റ്റുകാര്‍ക്കൊരു പണി - ശ്രീ കെ എം റോയി

ഡോക്‌ടര്‍ എം. തങ്കവേലുവിനെ കൃതജ്‌ഞതയോടെ സ്‌മരിക്കാം


ഡോ. എം. തങ്കവേലുവെന്ന വലിയ മനുഷ്യന്റെ സ്‌മരണയ്‌ക്കു മുന്നില്‍ തന്റെ വ്യക്‌തിപരമായ സ്വാര്‍ഥതാല്‌പര്യങ്ങളേക്കാള്‍ കൂടുതല്‍ ജനിച്ച നാടിനെ സ്‌നേഹിക്കുന്ന എല്ലാ നല്ല കേരളീയര്‍ക്കും ശിരസു നമിക്കാം.

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളജായ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ അന്തര്‍ദേശീയ നിലവാരമുള്ള ഒരു മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്ന കാര്യത്തില്‍ വിശ്രമമില്ലാതെ അര്‍പ്പണബുദ്ധിയോടെ യത്നിച്ച ആദ്യകാല പ്രിന്‍സിപ്പല്‍മാരില്‍ ഒരാളായ ഡോ. തങ്കവേലു ഈയിടെ എണ്‍പത്തിയെട്ടാമത്തെ വയസില്‍ ലോകത്തോടു വിടപറഞ്ഞു.

അദ്ദേഹത്തിന്റെ കൂടി ശിഷ്യന്മാരായിരുന്ന കേരളത്തിലെ സ്വാര്‍ഥമതികളായ ചില സീനിയര്‍ ഡോക്‌ടര്‍മാരുടെ കപട മുഖംമൂടി വലിച്ചുമാറ്റി സമൂഹത്തെ കാണിച്ച ഡോക്‌ടറായിരുന്നു അദ്ദേഹം. തമിഴനായിരുന്നെങ്കിലും കേരളീയരെക്കാള്‍ കേരളത്തെ സ്‌നേഹിച്ച ഒരു വലിയ മനുഷ്യന്‍.

ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേന്ത്യന്‍ റീജിയണല്‍ ഡയറക്‌ടറായി കൂടി പ്രവര്‍ത്തിച്ചിട്ടുള്ള തങ്കവേലുവാണു അമേരിക്കയിലെ പ്രഖ്യാതമായ ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി കേരളത്തില്‍ ഏഷ്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ എന്ന പടുകൂറ്റന്‍ ആരോഗ്യ ഗവേഷണകേന്ദ്രം സ്‌ഥാപിക്കുന്ന കാര്യത്തില്‍ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ചത്‌. പക്ഷേ, അതു കേരളത്തിലുള്ളവര്‍ തന്നെ തുരങ്കം വച്ചതിനെപ്പറ്റി ഈ കോളത്തില്‍ പലതവണ ഞാന്‍ എഴുതിയിട്ടുള്ളതാണ്‌.

ജോണ്‍ ഹോപ്‌കിന്‍സിന്റെ ഏഷ്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ എന്ന ലോകോത്തര സ്‌ഥാപനം മൂന്നാറില്‍ സ്‌ഥാപിക്കുന്ന കാര്യത്തില്‍ തങ്കവേലുവിനു പ്രത്യേക താല്‌പര്യമുണ്ടായിരുന്നു. കാരണം, തോട്ടം മേഖലയായ മൂന്നാറിലാണു തങ്കവേലു ജനിച്ചുവളര്‍ന്നത്‌ എന്നതുതന്നെ. കേരളത്തിന്‌ ഏറെ വിദേശനാണ്യം നേടിത്തന്നുകൊണ്ടിരുന്ന തോട്ടം തൊഴിലാളികളുടെ ആരോഗ്യനിലവാരം പരിതാപകരമായിരുന്നു. അവരുടെ രോഗങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നതിനും മൊത്തത്തില്‍ കേരളത്തിന്റെ ആരോഗ്യ സംരക്ഷണകാര്യത്തിനും അന്തര്‍ദ്ദേശീയ നിലവാരമുളള ആരോഗ്യ ഗവേഷണകേന്ദ്രം കേരളത്തിനാവശ്യമാണെന്നു ബോദ്ധ്യപ്പെട്ട വ്യക്‌തിയായിരുന്നു ഡോ. തങ്കവേലു.

അതുകൊണ്ടുതന്നെ ജോണ്‍ ഹോപ്‌കിന്‍സിന്റെ ഉദാരത അദ്ദേഹം നെഞ്ചോടു ചേര്‍ത്തുവച്ചു. 1997-ല്‍ ഇടതുപക്ഷമുന്നണി കേരളം ഭരിക്കുന്ന കാലത്താണു സി.പി.എം. നേതാവു കൂടിയായ മുന്‍ പ്ലാനിംഗ്‌ ബോര്‍ഡ്‌ അംഗം ഡോ. ബി. ഇക്‌ബാല്‍, ആരോഗ്യവകുപ്പു സെക്രട്ടറി ഗോപാല്‍കൃഷ്‌ണപിള്ള, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ. ശിവശങ്കരപ്പിള്ള എന്നിവര്‍ അമേരിക്കയില്‍ ചെന്നു ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയെ കേരളത്തിലേക്കു ക്ഷണിച്ചത്‌. ഇടതുപക്ഷ സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുകയും മൂന്നാറില്‍ ഭൂമി അനുവദിക്കുകയും ചെയ്‌തു. അപ്പോഴാണ്‌ അതിനെതിരേ തിരുവനന്തപുരത്തെ നീചന്മാരായ ചില സീനിയര്‍ ഡോക്‌ടര്‍മാര്‍ രംഗത്തിറങ്ങിയത്‌.

ഈ ലോകോത്തര ഗവേഷണകേന്ദ്രം കേരളത്തില്‍ സ്‌ഥാപിക്കരുത്‌, ഇതിനു പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയാണ്‌. കേരളീയരെ ഗവേഷണപ്പന്നികളാക്കി മാറ്റുകയാണ്‌ ഉദ്ദേശ്യം. അതുകൊണ്ടു രോഗം പടര്‍ന്നു കേരളം തുലഞ്ഞാലും ഇതുപോലൊരു കേന്ദ്രം നമുക്കു വേണ്ട എന്നായിരുന്നു അവരുടെ വാദം. സി.പി.എം. പോളിറ്റ്‌ ബ്യൂറോയെ അവര്‍ സ്വാധീനിച്ചു. സ്വാധീനം ഏതു രൂപത്തിലായിരുന്നു എന്ന്‌ ആര്‍ക്കുമറിയില്ല.

അതുകൊണ്ടു സി.പി.എം. പോളിറ്റ്‌ ബ്യൂറോ പ്രഖ്യാപിച്ചു. കേരളത്തില്‍ വരാന്‍ പോകുന്ന ഗവേഷണകേന്ദ്രത്തിനു പിന്നില്‍ സി.ഐ.എയാണ്‌. അതുകൊണ്ടു കേരളത്തിനതു വേണ്ട. ഉടനെ സംസ്‌ഥാന സി.പി.എം. നേതൃത്വവും നായനാര്‍ സര്‍ക്കാരും പ്രഖ്യാപിച്ചു, ഗവേഷണകേന്ദ്രം കേരളത്തിനു വേണ്ട.

എനിക്കിപ്പോള്‍ ആശ്വാസം നല്‍കുന്ന ഒരു കാര്യമുണ്ട്‌. തേക്കടിയില്‍ ബോട്ട്‌ ദുരന്തമുണ്ടായപ്പോള്‍ ചില സായ്‌പന്മാര്‍ ആ ബോട്ടില്‍ നിന്നു വെള്ളത്തില്‍ ചാടി നീന്തി രക്ഷപ്പെടുകയുണ്ടായി. അവര്‍ ബോട്ട്‌ മുക്കാന്‍ വന്ന സി.ഐ.എ. ചാരന്മാരായിരുന്നു എന്നു സംസ്‌ഥാന സി.പി.എം. നേതൃത്വം പറയാതിരുന്നതു സി.ഐ.എയുടെയും കേരളത്തിന്റെയും ഭാഗ്യം. ഇന്ന്‌ പന്നിപ്പനി, ചിക്കുന്‍ഗുനിയ പോലെയുള്ള പുതിയ രോഗങ്ങള്‍ വരുമ്പോള്‍ ഗവേഷണ ഫലങ്ങളിലൂടെ അതു തടയാന്‍ ഏറെ സഹായകമായിരുന്ന ആ ഗവേഷണകേന്ദ്രത്തിനു തുരങ്കം വച്ച സ്വാര്‍ഥമതികളായ കുറെ ഡോക്‌ടര്‍മാരെക്കുറിച്ച്‌ അന്നു ഡോ. തങ്കവേലു ഒരു ലേഖനത്തില്‍ എഴുതിയതിങ്ങനെയാണ്‌. ''വരുംകാലത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാന്‍ ജനങ്ങളെ സജ്‌ജരാക്കുന്നതിനു പകരം എന്നും അധികാരത്തിലിരിക്കാനും രംഗം കയ്യടക്കി വയ്‌ക്കാനും വേണ്ടി ചിലര്‍ കുത്തിത്തിരിപ്പുകളും ഗൂഢ നീക്കങ്ങളും നടത്താറുണ്ട്‌. അപ്പോഴൊക്കെ സ്‌ഥാപനങ്ങളും പ്രൊഫഷണലുകളും നിഷ്‌ക്രിയതയിലേക്കു തലകുത്തി വീഴുന്നു. ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയുടെ സഹകരണത്തോടെ കേരളത്തില്‍ ഒരു പൊതുജനാരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ വരുന്നതു തങ്ങളുടെ ഇപ്പോഴത്തെ പ്രമാണിത്വത്തിനും സ്‌ഥാനമാനങ്ങള്‍ക്കും ഭീഷണിയാകുമെന്ന്‌ ഏതാനും വ്യക്‌തികള്‍ കരുതുന്നു.

ആ സ്‌ഥാപനം വന്നാല്‍ തങ്ങളുടെ വിവരമില്ലായ്‌മയുടെ മുഖംമൂടി വലിച്ചു ചീന്തപ്പെടുമെന്ന്‌ അവര്‍ ആശങ്കപ്പെടുന്നു.''

ലോകം മുഴുവന്‍ ചികിത്സാരംഗത്തു ശാസ്‌ത്രീയമായ നവീകരണങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍ ചില സ്വാര്‍ഥമതികള്‍ ഒരു വിശ്വോത്തര മെഡിക്കല്‍ ഗവേഷണകേന്ദ്രം വരുന്നതിനെ സി.പി.എം. പോളിറ്റ്‌ ബ്യൂറോയെ സമീപിച്ച്‌ ഇതു തുലച്ചു.

അമേരിക്കന്‍ ചാരവൃത്തിയുടെ കേന്ദ്രമായിരിക്കുമെന്നു പറഞ്ഞു നായനാര്‍ സര്‍ക്കാരിനെക്കൊണ്ട്‌ ഇത്‌ ഉപേക്ഷിപ്പിച്ച സി.പി.എം. പോളിറ്റ്‌ ബ്യൂറോ അതുകഴിഞ്ഞ്‌ എ.കെ.ജിയുടെ പത്നിയും സി.പി.എം. വ്യവസായമന്ത്രിയുമായിരുന്ന സുശീലാഗോപാലനു രോഗം മൂര്‍ഛിച്ചപ്പോള്‍ ചികിത്സയ്‌ക്കായി കൊണ്ടുപോയത്‌ അമേരിക്കയിലെ ഇതേ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളജിലേക്കായിരുന്നു എന്നതു ലജ്‌ജാകരമായ മറ്റൊരു വസ്‌തുത.

ഇതുതന്നെയാണു കേരളത്തില്‍ സ്‌ഥാപിക്കാന്‍ റോച്ചസ്‌റ്ററിലെ മേയോ ക്ലിനിക്ക്‌ എന്ന സര്‍വകലാശാല തീരുമാനിച്ച അന്തര്‍ദേശീയ പ്രമേഹരോഗ ഗവേഷണ ചികിത്സാ കേന്ദ്രത്തിന്റെ കഥയും. ആപല്‍ക്കരമായി പ്രമേഹരോഗം വളരുന്ന കേരളത്തില്‍ മഹാഭാഗ്യമെന്നോണം ഇങ്ങനെയൊരു കേന്ദ്രം തുടങ്ങാന്‍ അമേരിക്കയിലെ മേയോ സര്‍വകലാശാല തീരുമാനിച്ചതിനു കാരണം പാലാ സ്വദേശിയായ ഡോ. ശ്രീകുമാരന്‍നായര്‍ അതിന്റെ ഡയറക്‌ടര്‍മാരില്‍ ഒരാളായി വന്നു എന്നതാണ്‌.

അമേരിക്കയില്‍ മലയാളികളുടെ സമ്മേളനത്തിനു ചെന്നപ്പോള്‍ റോച്ചസ്‌റ്ററില്‍ പോകാന്‍ എനിക്കവസരമുണ്ടായി. കേരളീയരെ പ്രമേഹരോഗത്തില്‍ നിന്നു മോചിപ്പിക്കാന്‍ ഇങ്ങനെ ഒരവസരം ലഭിച്ചതില്‍ ഡോ. ശ്രീകുമാരന്‍നായര്‍ ആവേശഭരിതനായിരുന്നു. കടുത്ത പ്രമേഹരോഗിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഈ കേന്ദ്രത്തിനുവേണ്ടി തിരുവനന്തപുരത്തിനടുത്തു പുലയന്നാര്‍കോട്ടയില്‍ ഏതാനും ഏക്കര്‍ സ്‌ഥലം വരെ അനുവദിച്ചതാണ്‌.

ഇതേ സ്വാര്‍ഥമതികളായ ഡോക്‌ടര്‍മാരുടെ സംഘം അതിനും തുരങ്കം വച്ചു നഷ്‌പ്പെടുത്തി. കേരളീയര്‍ തുലഞ്ഞാലും തന്‍പ്രമാണിത്വം നഷ്‌ടപ്പെടരുതെന്നും തങ്ങളുടെ വലിയ വരുമാനമാര്‍ഗങ്ങള്‍ അടയരുതെന്നും ഈ സ്വാര്‍ഥമതികള്‍ കരുതി. എക്കാലത്തും കേരളത്തില്‍ ഇങ്ങനെ ചില ദുര്‍ഭഗ സന്തതികള്‍ ജനിക്കാറുണ്ടല്ലോ?

ഡോ. എം. തങ്കവേലുവിനെ ഓര്‍ക്കുമ്പോള്‍ ലോകത്തിന്റെ തന്നെ പ്രശംസ നേടിയിട്ടുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിനെപ്പറ്റി ഒരുകാര്യം പറയാതെ നിവൃത്തിയില്ല. 1992-ല്‍ മുഖ്യമന്ത്രി കെ. കരുണാകരനു കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയ്‌ക്കായി വാഷിംഗ്‌ടണില്‍ കൊണ്ടുവന്നപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഫൊക്കാനാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഞാനും അവിടെയുണ്ടായിരുന്നു. വാഷിംഗ്‌ടണ്‍ ആശുപത്രിയില്‍ കരുണാകരനു ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സഹായിച്ചത്‌ അമേരിക്കയിലെ അറിയപ്പെടുന്ന രണ്ടു മലയാളി ഡോക്‌ടര്‍മാരായ എം.വി. പിള്ളയും റോയ്‌ പി. തോമസും ആയിരുന്നു. അമേരിക്കന്‍ മലയാളികളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഡോ. പിള്ളയും ഡോ. റോയിയും യഥാര്‍ഥത്തില്‍ അവിടെ കേരളത്തിന്റെ രണ്ടു സാംസ്‌കാരിക സ്‌ഥാനപതികളെപ്പോലെയാണ്‌.

കെ. കരുണാകരനെ മൂന്നുനാലു ദിവസം സമഗ്രമായ പരിശോധനയ്‌ക്കു വിധേയമാക്കിയശേഷം ആ അമേരിക്കന്‍ ഡോക്‌ടര്‍മാര്‍ പറഞ്ഞതു തിരുവനന്തപുരത്തുള്ള ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ച ഔഷധങ്ങളേയും ചികിത്സയേയുംകാള്‍ വിദഗ്‌ദ്ധമായ വേറൊന്നും കരുണാകരന്‌ ആവശ്യമില്ലെന്നായിരുന്നു എന്നാണ്‌. ഡോ. റോയ്‌ പിന്നീട്‌ എന്നോടു പറഞ്ഞ കാര്യമാണിത്‌. അമേരിക്കയില്‍ ഇന്നു തിളങ്ങുന്ന ഒട്ടനവധി ഡോക്‌ടര്‍മാരെ സംഭാവന ചെയ്‌ത തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ മഹത്വവും സല്‍പ്പേരും അതാണ്‌. ആ പ്രശസ്‌തി സ്‌ഥാപനത്തിനു നേടിക്കൊടുത്ത ഡോ. തങ്കവേലുവിനെ കേരളീയര്‍ക്കെങ്ങനെയാണു മറക്കാനാവുക?

Courtesy: Mangalam

e hënë, 28 shtator 2009

ശ്രീ കെ എം റോയിയുടെ ലേഖനം

ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ പച്ചയായി വിളിച്ചു പറയുന്ന കെ എം റോയിയുടെ മറ്റൊരു ലേഖനം.

കൃഷ്‌ണയും തരൂരും: അസംബന്ധ നാടകത്തിലെ വില്ലന്മാര്‍

''താങ്കള്‍ എന്തുകൊണ്ടാണ്‌ തീവണ്ടിയുടെ മൂന്നാംക്ലാസില്‍ സഞ്ചരിക്കുന്നത്‌?''

സ്വാതന്ത്ര്യസമരകാലത്ത്‌ ഒരു വിദേശ പത്രപ്രതിനിധി മഹാത്മാഗാന്ധിയോടു ചോദിച്ച ചോദ്യമാണിത്‌. ''നാലാം ക്ലാസ്‌ ഇല്ലാത്തതുകൊണ്ടാണ്‌ മൂന്നാം ക്ലാസില്‍ സഞ്ചരിക്കുന്നത്‌'' ഗാന്ധിജിയുടെ മറുപടി അതായിരുന്നു.

ഇത്‌ ഇരുപതാം നൂറ്റാണ്ടിലെ പ്രാരംഭദശകങ്ങളിലെ സംഭവമാണ്‌. നാമിപ്പോള്‍ ജീവിക്കുന്നത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ്‌. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്‌ട്രമായിക്കഴിഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല അമേരിക്കയോടും ബ്രിട്ടനോടും ഫ്രാന്‍സിനോടും ചൈനയോടും റഷ്യയോടുമൊപ്പം ഒരു വട്ടമേശയ്‌ക്കു ചുറ്റുമിരുന്നുകൊണ്ട്‌ ലോകം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തുന്ന ഭരണാധികാരിയായി ഇന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി വളരുകയും ചെയ്‌തിരിക്കുന്നു.

ഈ യാഥാര്‍ഥ്യങ്ങളുടെ നടുവിലാണ്‌ മന്ത്രിമാരുടെ ചെലവു ചുരുക്കല്‍ എന്ന ഒരു പ്രഹസനമോ അസംബന്ധ നാടകമോ കോണ്‍ഗ്രസ്‌ നേതൃത്വം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. വിമാനത്തിലും തീവണ്ടിയിലും കേന്ദ്രമന്ത്രിമാര്‍ സാധാരണ ക്ലാസില്‍ സഞ്ചരിച്ചുകൊണ്ട്‌ ചെലവു ചുരുക്കണമെന്നാണ്‌ ധനകാര്യമന്ത്രിയായ തലമുതിര്‍ന്ന നേതാവ്‌ പ്രണബ്‌ മുഖര്‍ജി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. പ്രതിപക്ഷ പാര്‍ട്ടികളും ഈ നടപടിയെ സ്വാഗതം ചെയ്‌തിരിക്കുന്നു. ലളിതസഞ്ചാരം തുടങ്ങിയ വിശേഷണം ത്യാഗനിരതമായ ഈ യാത്രയ്‌ക്കു നല്‍കാന്‍ കഴിഞ്ഞാലും ഇന്ത്യാരാജ്യത്തിനും രാജ്യത്തെ നൂറ്റിപ്പതിമൂന്നു കോടി ജനങ്ങള്‍ക്കും അപമാനമാണ്‌ ഈ നിര്‍ദേശമെന്നാണ്‌ അഭിമാനബോധമുള്ള ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.

ഏഷ്യയിലെ വന്‍ ശക്‌തികളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക സ്‌ഥിതി വിലയിരുത്തുമ്പോഴേ ഈ പുതിയ ചെലവുചുരുക്കല്‍ പ്രഹസനത്തിന്റെ അല്‍പത്വം നമുക്കു മനസിലാവുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ വാര്‍ഷിക ബജറ്റ്‌ എന്നു പറയുന്നത്‌ ഒന്നരലക്ഷം കോടി രൂപയുടേതാണ്‌. വിവരാവകാശ നിയമം പ്രാബല്യത്തില്‍വന്നതിനെ തുടര്‍ന്ന്‌ സര്‍ക്കാരിന്റെ ഏതു വരവു ചെലവു കണക്കുകളും ഇന്ന്‌ ഏതൊരു പൗരനും ലഭ്യമാകും. അങ്ങനെ ധനകാര്യ വകുപ്പില്‍നിന്നു ലഭ്യമായ ഫിനാന്‍സ്‌ അക്കൗണ്ട്‌ അനുസരിച്ച്‌ 2007-08 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്ക്‌ വേണ്ടിവന്ന മൊത്തം ചെലവ്‌ 182 കോടി രൂപയാണ്‌.

ഇതില്‍ മന്ത്രിമാരുടെ വിമാനയാത്രയും മറ്റും സാധാരണ ക്ലാസിലാക്കി മാറ്റി പത്തു ശതമാനം ചെലവു കുറച്ചാല്‍ ആകെ ലാഭിക്കാവുന്നത്‌ പതിനെട്ടു കോടി രൂപയാണ്‌. പക്ഷേ, അതിന്റെ ഫലമായി നമ്മുടെ രാജ്യത്തിനുണ്ടാകുന്ന അപമാനത്തിന്റെ വില 1800 കോടിയിലധികമാകുമെന്നാണ്‌ എന്റെ അഭിപ്രായം. കാരണം മറ്റു രാജ്യങ്ങളിലെ മന്ത്രിമാര്‍ പ്രത്യേക വിമാനത്തിലും മറ്റും സഞ്ചരിക്കുമ്പോഴാണ്‌ ഇന്ത്യയുടെ മന്ത്രിമാര്‍ വിമാനങ്ങളിലെ സാധാരണ ക്ലാസില്‍ സഞ്ചരിക്കുക. അതേ വിമാനത്തില്‍ ഇന്ത്യയിലെ വിദേശരാജ്യങ്ങളുടെ സ്‌ഥാനപതികള്‍വരെ എക്‌സിക്യൂട്ടീവ്‌ ക്ലാസിലായിരിക്കും സഞ്ചരിക്കുക. അതേസമയം ഇന്ത്യയിലെ വ്യവസായികള്‍, ചലച്ചിത്രതാരങ്ങള്‍, മികച്ച കായികതാരങ്ങള്‍ എക്‌സിക്യൂട്ടീവ്‌ ക്ലാസില്‍ സഞ്ചരിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ മന്ത്രിമാര്‍ കന്നുകാലികളെ അടുക്കിയിരിക്കുന്നതുപോലെ ഇരുനൂറ്റിയമ്പതും മുന്നൂറും യാത്രക്കാരുള്ള സാധാരണ ക്ലാസില്‍ സഞ്ചരിക്കണമത്രേ!

അഞ്ചും പത്തും മണിക്കൂര്‍ നീളുന്ന ഈ യാത്രയ്‌ക്കിടയില്‍ ഈ ഇക്കോണമി ക്ലാസില്‍ ചടഞ്ഞുകൂടിയിരുന്ന്‌ നമ്മുടെ മന്ത്രിമാര്‍ക്ക്‌ ഏതെങ്കിലും ഔദ്യോഗിക ഫയല്‍ നോക്കാനോ രാജ്യഭരണത്തെക്കുറിച്ച്‌ സ്വസ്‌ഥമായി ചിന്തിക്കാനോ കഴിയുമോ? തൊട്ടരുകില്‍ തോളുരുമിയിരിക്കുന്നത്‌ ഏതെങ്കിലും വിദേശ എംബസിയിലെ ശിപായിയോ ഐ.ടി. കമ്പനിയിലെ ൈഡ്രവറോ ഒക്കെ ആകാം. എന്തൊരു ലജ്‌ജാകരമാണിത്‌? അതൊക്കെ പോകട്ടെ ഈ എക്കോണമി ക്ലാസില്‍ ഞെങ്ങിഞെരുങ്ങിയിരിക്കുന്ന നമ്മുടെ മന്ത്രിമാര്‍ ഒടുവില്‍ പന്നിപ്പനി തുടങ്ങിയ പകര്‍ച്ച രോഗവുമായിട്ടായിരിക്കും നാട്ടില്‍ തിരിച്ചെത്തുക.

ഇതിനിടയിലാണ്‌ സാധാരണക്കാരുടെ ക്ലാസിന്‌ കന്നുകാലിക്ലാസ്‌ എന്ന പദപ്രയോഗം കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ നടത്തിയെന്നത്‌ വലിയ വിവാദമായിമാറിയത്‌. കംപ്യൂട്ടറിലെ നര്‍മ സംഭാഷണത്തിനിടയില്‍ ഒരാള്‍ താങ്കള്‍ ഇനി ക്യാറ്റില്‍ ക്ലാസിലാണോ സഞ്ചരിക്കാന്‍ പോകുന്നതെന്ന്‌ തരൂരിനോടു ചോദിച്ചു. അതെയെന്ന്‌ തരൂര്‍ മറുപടിയും പറഞ്ഞു. അതോടെ താഴ്‌ന്ന ക്ലാസ്‌ യാത്രക്കാരെ കന്നുകാലികള്‍ എന്ന്‌ കേന്ദ്രമന്ത്രി ആക്ഷേപിച്ചു എന്നായി വിമര്‍ശനം. കശാപ്പു ചെയ്യാന്‍ കൊണ്ടുപോകുന്ന മാടുകളെപ്പോലെ കൂറ്റന്‍ വിമാനത്തിലെ സാധാരണ ക്ലാസില്‍ യാത്രക്കാരെ അടുക്കിക്കയറ്റിക്കൊണ്ടുപോകുന്നതുകൊണ്ട്‌ ആ ക്ലാസിനെ ലോകമാകെ വിശേഷിപ്പിക്കുന്ന ശൈലിയാണ്‌ ക്യാറ്റില്‍ ക്ലാസെന്നത്‌. അത്‌ ഇന്ത്യന്‍ ഭാഷകളിലെ തര്‍ജമയായപ്പോള്‍ നാല്‍ക്കാലികളായി മാറിയെന്നതാണ്‌ സംഭവിച്ചത്‌. നമ്മുടെ നാട്ടില്‍ സാധാരണ പ്രയോഗിക്കുന്ന തറക്ലാസ്‌ എന്ന ശൈലിക്കു സമാനമാണ്‌ ഈ കന്നുകാലിക്ലാസ്‌.

മന്ത്രി ശശി തരൂര്‍ സ്വന്തം കീശയില്‍നിന്ന്‌ പണംകൊടുത്ത്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതും സര്‍ക്കാര്‍ ചെലവില്‍ ഇഫ്‌താര്‍ പാര്‍ട്ടി നടത്തിയതുമാണ്‌ കടുത്ത വിമര്‍ശനത്തിനു കാരണമായ മറ്റു കാര്യങ്ങള്‍. മുന്‍ ഐക്യരാഷ്‌ട്ര ഉദ്യോഗസ്‌ഥനെന്ന നിലയിലും പ്രശസ്‌ത എഴുത്തുകാരനെന്ന നിലയിലും പതിനഞ്ചുകോടി രൂപ സമ്പാദ്യമുണ്ടെന്ന്‌ തെരഞ്ഞെടുപ്പുവേളയില്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തിയ സ്‌ഥാനാര്‍ഥിയാണ്‌ ശശി. എഴുത്തുകാരനെന്ന നിലയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്ന്‌ റോയല്‍റ്റി പ്രതിഫലവും ഐക്യരാഷ്‌ട്രസഭയില്‍നിന്നുള്ള പ്രതിമാസ പെന്‍ഷനും തരൂരിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.

രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഏക തൊഴിലും വരുമാനമാര്‍ഗവുമായി കാണുന്ന ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കള്‍ ഈ പ്രശ്‌നത്തില്‍ ശശി തരൂരിന്റെ മേല്‍ കുതിരകയറിയത്‌ അതുകൊണ്ടാണ്‌. ജാതകവശാല്‍ ശശി തരൂരിനിപ്പോള്‍ സമയം മോശമാണെന്നതുമാകാം ഒരു കാരണം.

വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഗള്‍ഫ്‌ രാജ്യങ്ങളുടേയും മധ്യപൂര്‍വേഷ്യയിലെ മുസ്ലിം രാഷ്‌ട്രങ്ങളുടെയും ചുമതല ശശി തരൂരിനാണ്‌. നയതന്ത്രജ്‌ഞതയുടെ ഭാഗമായി ആ മുസ്ലിം രാഷ്‌ട്രങ്ങളിലെ സ്‌ഥാനപതികളേയും മറ്റു ഉന്നത ഭരണാധികാരികളേയും ക്ഷണിച്ചു റമസാന്‍ നാളില്‍ വിരുന്നു നല്‍കേണ്ടത്‌ അനിവാര്യമായിരുന്നുവെന്ന്‌ വിദേശ സഹമന്ത്രിക്കു വിശദീകരണം നല്‍കാന്‍ കഴിയുമോ? പ്രധാനമന്ത്രി വാജ്‌പേയിയും ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയും മറ്റും ഇത്തരം എത്രയോ ഇഫ്‌താര്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്‌.

ഔദ്യോഗിക വസതി കിട്ടാത്തതുകൊണ്ട്‌ മൗര്യ ഷെറാടണ്‍ ഹോട്ടലില്‍ വന്‍ വാടകയ്‌ക്ക് വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ താമസിച്ചതിനെക്കുറിച്ച്‌ വിവാദമുണ്ടായപ്പോള്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ വിശദീകരണം വിദേശകാര്യമന്ത്രിയെന്ന നിലയില്‍ മറ്റു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരേയും മറ്റു ഉന്നത നയതന്ത്ര പ്രതിനിധികളേയും കൂടിക്കാഴ്‌ചയ്‌ക്കായി ക്ഷണിക്കുകയും വിരുന്നുനല്‍കുകയും ചെയ്യേണ്ടത്‌ തനിക്കാവശ്യമായിരുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ ഗസ്‌റ്റ്ഹൗസ്‌ മുറി ഉപയോഗപ്പെടുത്താനാവില്ല എന്നുമായിരുന്നു. അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തി വാഷിംഗ്‌ടണിലെ നിയമ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി ചെയ്‌തിരുന്ന സമ്പന്നനായ കൃഷ്‌ണ സ്വന്തം കീശയില്‍നിന്ന്‌ ഈ വാടക നല്‍കിയതും വിവാദ വിഷയമായിരുന്നല്ലോ?

മന്ത്രി ശശി തരൂരിന്‌ ഡല്‍ഹിയില്‍ ഏറ്റവും നല്ല വിഭവമായി രുചികരമായ കഞ്ഞി വിളമ്പുന്ന കേരളാ ഹൗസിന്റെ മുറിയില്‍ താമസിച്ച്‌ അവിടേക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഭരണാധികാരികളായ ഷേക്കുമാരെ ക്ഷണിച്ച്‌ ചര്‍ച്ച നടത്തി വിരുന്ന്‌ നല്‍കാമായിരുന്നു എന്ന വാദത്തോടും ആര്‍ക്കാണ്‌ യോജിക്കാനാവുക. എല്ലാം തറക്ലാസുകാരുടെ കൈയടി കിട്ടാനുള്ള ഒരുതരം വാദങ്ങള്‍.

മുംബൈയിലെ ഡെയ്‌ലി ന്യൂസ്‌ അനാലിസിസ്‌ എന്ന പത്രം ഈയിടെ നടത്തിയ ഒരു പഠനമനുസരിച്ച്‌ ആസന്നമായ മഹാരാഷ്‌ട്ര നിയമാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും മറ്റുമായി കോണ്‍ഗ്രസ്‌ മുന്നണിയും ബി.ജെ.പി-ശിവസേനാ മുന്നണിയും മുടക്കാന്‍പോകുന്നത്‌ ആയിരം കോടി രൂപയാണ്‌. ആ പണത്തിന്റെ അധികവും അഴിമതിയുടെ കറപുരണ്ടതല്ലേ?

അനുദിനം നടക്കുന്ന അഴിമതിക്കു ലേശമെങ്കിലും അറുതിവരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ക്കും സംസ്‌ഥാന മന്ത്രിമാര്‍ക്കും കഴിയുമെങ്കില്‍ അതുവഴി രാജ്യത്തെ ജനങ്ങള്‍ക്ക്‌ കോടിക്കണക്കിനു നേട്ടമുണ്ടാക്കാന്‍ കഴിയും. വിമാനത്തിലെ എക്‌സിക്യൂട്ടീവ്‌ ക്ലാസില്‍ സ്വസ്‌ഥമായിരുന്നുചിന്തിച്ച്‌ ഏതെങ്കിലും നല്ല പരിപാടിക്ക്‌ രൂപംനല്‍കാന്‍ ഒരു മന്ത്രിക്കു കഴിഞ്ഞാലും സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും വരും.

അതൊന്നും വേണ്ട കന്നുകാലിക്ലാസില്‍ മന്ത്രിമാര്‍ സഞ്ചരിച്ചു ഖജനാവിന്‌ ലാഭമുണ്ടാക്കുകയാണ്‌ ഉചിതമാര്‍ഗമെന്ന്‌ വാദിക്കുന്നവര്‍ ചന്ദ്രഗോളത്തിലേക്ക്‌ ഉപഗ്രഹമയയ്‌ക്കുന്നതിന്‌ 386 കോടി രൂപ മുടക്കി ഇന്ത്യ ആഗോളഖ്യാതി നേടിയതും ധൂര്‍ത്താണെന്നും അന്യരാജ്യങ്ങള്‍ ഉപഗ്രഹമയയ്‌ക്കുമ്പോള്‍ വല്ലപ്പോഴും ആകാശത്തിലേക്ക്‌ ഇടയ്‌ക്കിടെ ഓരോ അമിട്ട്‌ വിട്ട്‌ ഇന്ത്യക്കാര്‍ കയ്യടിച്ച്‌ ആഹ്ലാദിക്കാന്‍ തയാറായാല്‍ രാജ്യത്തിനു അതുവഴി കോടിക്കണക്കിനു രൂപ ലാഭിക്കാമെന്നും നാളെ വാദിച്ചുകൂടായ്‌കയില്ല. ആദ്യം മനസിലാക്കേണ്ടത്‌ ജനാധിപത്യവും വളരെ ചെലവുകൂടിയ ഒരു ഭരണ പ്രക്രിയയാണെന്ന യാഥാര്‍ഥ്യമാണ്‌.

* Courtesy: Mangalam

e mërkurë, 23 shtator 2009

ലാലേട്ടനു ഡി-ലിറ്റ്

കാലടി സംസ്ക്രത സര്‍വകലാശാല ലാലേട്ടനു ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതു ശെരിക്കും ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ആണു. പ്രെത്യേകിച്ചും നാഷണല്‍ അവാര്‍ഡ് വെറും ഒരു വോട്ടിനു രണ്ടാമതും നഷ്ടപ്പെട്ടിരിക്കുമ്പോള്‍!!! ഇരട്ടി മധുരം എന്നതാന്നു വച്ചാല്‍ മമ്മൂട്ടിക്കു കുറച്ചു പേട്ടു ‌----മാരും കള്ള കമ്യൂണിസ്റ്റുകാരും വട്ടം ചേര്‍ന്നിരുന്നു കൊടുത്ത ഡി-ലിറ്റ് പോലല്ല ഇതെന്നുള്ളതാണു.

മോഹന്‍ ലാല്‍ ഇനിമുതല്‍ ലെഫ്. കേണല്‍ ഡോ. മോഹന്‍ ലാല്‍ ..... പക്ഷെ എന്നെ പോലുള്ളവര്‍ക്കു ലാലേട്ടന്‍ മാത്രം :)

e hënë, 07 shtator 2009

പോട്ടു പുല്ലേ നാഷണല്‍ അവാര്‍ഡേ.... :)

ഹോ....എന്നാലും എന്റെ പ്രകാശ് രാജേ!!!

ജൂറി ചെയര്‍വുമണിന്റെ കാസ്റ്റിങ്ങ് വോട്ടില്‍ ആണു നമ്മുടെ സ്വന്തം ലാലേട്ടനു നാഷണല്‍ അവാര്‍ഡ് നഷ്ടപ്പെട്ടത്. ആ ഡാഷിന്റെ മോളേ തട്ടാന്‍ ആരെങ്കിലും ഒരു ക്വട്ടേഷന്‍ കൊടുത്തിരുന്നെങ്കില്‍. (ലാലേട്ടാ, ലാലേട്ടനെന്തിനു അവാര്‍ഡ്?? എന്നാലും ഒരു കട്ട ഫാനായ എനിക്കിതെങ്ങനെ സഹിക്കും?? എടൈ കുളത്തില്‍ കല്ലിട്ടവനേ, നിനക്കെങ്ങനെ സഹിക്കുമെടൈ?? എടോ സിബി മലയലിലേ സണ്ണി ജോസഫേ, താനോക്കെ എന്നാ ഒണ്ടാക്കാനാ ജൂറി മെംബറെന്നും പറഞ്ഞു ഡെല്‍ഹിയിലോട്ടു വച്ചു പിടിപ്പിച്ചതു???? ഇന്‍ഫ്ലുവന്‍സ്, നിഗോഷിയേറ്റ്, അട്രാക്റ്റ്, ലീഡ് എന്നൊക്കെ എന്നാതാ എന്നൊക്കെ അറിഞ്ഞിട്ടാണോ അങ്ങോട്ട് ചെന്നതു?? അല്ല പിന്നേ)

മമ്മുണ്ണി ആദ്യത്തെ അഞ്ചു നടന്മാരുടെ ലിസ്റ്റില്‍ വന്നത്രെ (അത്രയും ഭാഗ്യം, എങ്ങനെ വന്നോ ആവോ, ചക്കാത്തില്‍ കിട്ടുന്ന ഒരു പെണ്ണിനെ എങ്ങനെ തൊടരുതു എന്നൊക്കെ ഉള്ളതിന്റെ പാഠപുസ്തകം ആയിരുന്നു, ഒരേ കടലിലെ പുള്ളിയുടെ ഭാവാഭിനയം)

ആ അടൂരിനു വീണ്ടും അവാര്‍ഡ്, ഇയ്യാളെന്തു കോപ്പു സിനിമ എടുത്തിട്ടും, ആളുകള്‍ എന്തു മനസ്സിലാക്കിയിട്ടുമാണു ചുമ്മാ അവാര്‍ഡിങ്ങനെ കൊടുക്കുന്നത്??? ഇന്‍ഡ്യയുടെ ഇപ്പോളത്തെ സത്യജിത് റായ് ആണത്രെ....ഇയ്യാളൊക്കെ റായുടെ പടം വച്ചു പൂജിച്ചു പത്തു ജന്മം കഴിയണം ആ മഹാന്റെ ചിത്രങ്ങള്‍ പോലെ സിനിമ എടുക്കാന്‍.

പ്രിയന്‍.....കലക്കി മോനെ ദിനേശാ.....കേരളത്തില്‍ കുറേ കള്ള കഴുവേറി മക്കളൊണ്ട്, സിനിമയേ ഉദ്ദരിക്കുന്നത് അവരാണെന്നും പറഞ്ഞു. അവര്‍ താങ്കളെ വെറും കോപ്പി അടിക്കാരന്‍ എന്നും പറഞ്ഞു പലപ്പോളും അധിക്ഷെപിച്ചിട്ടുണ്ട്. ആ പന്നന്മാരുടെ ഒക്കെ മുഖത്താണു താങ്കള്‍ അടി വച്ചു കൊടുത്തിരിക്കുന്നത്. വെല്‍ ഡണ്‍!!

എങ്കിലും പ്രകാശ് രാജിനു അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു, കാരണം അദ്ധേഹം ഇന്‍ഡയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍ ആണു (കാഞ്ചീപുരം കാണാന്‍ കഴിഞ്ഞിട്ടില്ല ഇതു വരെ). പരദേശിയിലെ അഭിനയത്തിനു ഞാന്‍ ലാലേട്ടനു മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു, ഒരു കാസ്റ്റിങ്ങ് വോട്ടില്‍ അതു പോയെങ്കിലും സെയിഫ് അലി ഖാനു കൊടുത്തതു പോലെ ചുമ്മ ഒരുത്തനല്ലല്ലോ അവാര്‍ഡ് കൊടുത്തത്, അതു തന്നെ വലിയ കാര്യം.

പിന്നെ ഏതൊക്കെയോ മലയാളികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ട്......ആരു അന്വേഷിക്കുന്നു. അണ്ണനു കിട്ടിയില്ലല്ലോ!!!

e shtunë, 22 gusht 2009

ഞാനും ഒരു സ്റ്റാര്‍ സിംഗര്‍ ആയേനെ....

ഇന്നെന്റെ ഒരു കൂട്ടുകാരന്‍ വീട്ടില്‍ വന്നു....ജൂനിയര്‍ സിംഗര്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവന്‍ ആദ്യം ആയിട്ടാണു ഈ പ്രോഗ്രാം കാണുന്നത് അപ്പോള്‍ ഞാന്‍ ഈ കുട്ടികളുടേ കഴിവുകള്‍ ഒക്കെ അപാരം എന്നൊരു കമന്റ് പറഞ്ഞു. അപ്പോള്‍ അവന്റെ ചോദ്യം നിനക്കും ഇങ്ങനെ പാട്ടൊക്കെ പഠിച്ചു പാടി നടക്കാന്‍ മേലായിരുന്നോ?

അവനെന്തറിയാം? എന്റെ കലാവാസനെയെ ചെറുപ്പത്തിലേ തല്ലി കെടുത്തിയ പാക്കാന്‍ സാറ് എന്നോട് ചെയ്ത ക്രൂരത!!!

അഞ്ചാം ക്ലാസിലെ സംസ്കാരിക സെക്രട്ടറി ഞാന്‍ ആയിരുന്നു. മാസത്തിലെ ഒരു വെള്ളിയാഴ്ച്ച ലാസ്റ്റ് പിരിയഡ് ക്ലാസിലെ കുട്ടികളുടെ കലാപരുപാടികള്‍ക്ക് വേണ്ടി മാറ്റി വക്കും. അതിന്റെ ഒരു ഓര്‍ഗനൈസിങ്ങ് ആണു ഈ സെക്രട്ടറിയുടെ പരുപാടി. ക്ലാസില്‍ ഒരു തിരഞ്ഞെടുപ്പൊക്കെ നടത്തി ആണു സെക്രട്ടറിയെ തിരഞ്ഞെടുക്കുക. അങ്ങനെ ആ കൊല്ലം ഞാന്‍ ആയിരുന്നു ക്ലാസ് ലീഡറും സാംസ്കാരിക സെക്രട്ടറിയും. എന്താണെന്നറിയില്ല പിള്ളേര്‍ക്കെന്നെ ഭയങ്കര ഇഷ്ടമായിരുന്നു!!!

മിക്കവാറും ഓര്‍ഗനൈസിങ്ങ് ഒക്കെ വെള്ളിയാഴ്ച്ച രാവിലെ ആയിരിക്കും നടത്തുക. ആളൊത്തില്ലെങ്കില്‍ ഭീഷണി പെടുത്തിയും പുള്ളാരെ കൊണ്ട് രണ്ട് പാട്ടു പാടിപ്പിക്കുക, മിമിക്രി കാണിപ്പിക്കുക എന്നൊതൊക്കെ ആയിരുന്നു ശീലം. ആഗ്രഹം ഉണ്ടെങ്കിലും ഡാന്‍സ് മാത്രം നടക്കില്ല, കാരണം അതിനുള്ള സൌകര്യം ക്ലാസ് റൂമുകളില്‍ ഇല്ല.

പാക്കാന്‍ സാര്‍ അന്നത്തെ കലാപരുപാടികളുടെ കലാ മൂല്യത്തിന്റെ മികവു കണ്ടു കണ്ട് കര്‍ത്താവേ എല്ലാ മാസവും ഒരു വെള്ളിയാഴ്ച്ച ക്ലാസ് ടീച്ചര്‍ ആയതു കൊണ്ട് മാത്രം ഈ വധം സഹിക്കണമല്ലോ അതിനു മാത്രം എന്തു പാപം ആണു കര്‍ത്താവേ ഞാന്‍ ചെയ്തത് എന്ന മനസ്ഥിതിയില്‍ എത്തിയിരുന്നു. ഇങ്ങനെ കുറേ വെള്ളിയാഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ആണു പാക്കാന്‍ സാറിനു ഒരു ബോധോദയം തോന്നുന്നത്. സാംസ്കാരിക സെക്രട്ടറി മാത്രം ഒരു പരുപാടിയിലും പങ്കെടുക്കുന്നില്ല. ആളെ തല്ലാനും, ജാഥക്കു പോവാനും, കൊടി പിടിക്കാനും ആണെങ്കില്‍ നേതാവാകേണ്ട കാര്യമുണ്ടോ?? ലീഡറുടേ ഈ പോളിസി പണ്ടെ തൊട്ട് മനസ്സിലുള്ളതു കൊണ്ട് ഞാന്‍ മറ്റുള്ളവരേ കൊണ്ട് പണിയെടുപ്പിക്കുക ക്രെഡിറ്റ് മൊത്തം പോക്കറ്റിലാക്കുക എന്ന രീതി ആയിരുന്നു തുടര്‍ന്നു പോന്നിരുന്നത്.

അങ്ങനെ ഒരു വെള്ളിയാഴ്ച്ച സാര്‍ തല പെരുപ്പിച്ചിരിക്കുന്ന സമയത്ത് എന്നോട് പരസ്യമായി ഒരു ചോദ്യം “എടാ നീ ഏതു കോത്താഴത്തെ സാംസ്കാരിക സെക്രട്ടറി ആണെടാ ഒരു പാട്ടു പോലും പാടാത്ത സെക്രട്ടറി ആവാന്‍ നിനക്കു നാണമില്ലേ?” ശെടാ‍ാ ഇയ്യാക്കിതെന്തിന്റെ കേടാണു?? എന്നാ പിന്നെ പുള്ളിക്കു സന്തോഷമാവട്ടേ എന്നോര്‍ത്ത് അഭിമാന പ്രശ്നം ആയതു കൊണ്ട് ഞാന്‍ അടുത്ത പരുപാടിക്കു ഒരു പാട്ടു പാടിയിരിക്കും സാറേ എന്നു ഉറപ്പു കൊടുതത്തു. ക്ലാസിലെ എല്ലാവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇനി കുളിച്ചു കയറിയേ പറ്റൂ.

പിറ്റേ ദിവസം തന്നെ മുവാറ്റുപുഴക്കു പോയി സിനിമാ പാട്ടുകളുടെ ഒരു പുസ്തകവും വാങ്ങി വീട്ടില്‍ എത്തി. പേജുകള്‍ മറിച്ചു നോക്കിയപ്പോള്‍ കിരീടത്തിലെ പാട്ടാണു കണ്ണില്‍ പെട്ടത്. അതാണെങ്കില്‍ എനിക്കിഷ്ടമുള്ള പാട്ടും ആയിരുന്നു. പഠനം തുടങ്ങി. അതി കഠിനമായ പഠനം, എന്നതാണെന്നറിയില്ല എനിക്കു ഒരു പദ്യമോ സിനിമാ പാട്ടോ ഫുള്‍ കാണാതെ പഠിക്കാന്‍ കഴിയില്ല. പഠിക്കുന്നതൊക്കെ കൊള്ളാം എന്തിനാടാ‍ാ ഇങ്ങനെ പാടി പാടി കുടുമ്പത്തിലുള്ളവരെയും നാട്ടുകാരേയും ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന മമ്മിയുടെ പ്രോത്സാഹനത്തിനെ അവഗണിച്ചായാലും ഇതൊരു പ്രകാരത്തില്‍ കാണാതെ പഠിച്ചു.

അങ്ങനെ പാക്കാന്‍ സാറും, ക്ലാസിലെ കുട്ടികളും കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരുന്ന ആ വെള്ളിയാഴ്ച്ച ഇങ്ങെത്തി. രണ്ടാമത്തെ പ്രോഗ്രാം ക്ലാസിന്റെ പൊന്നോമന, സാംസ്കാരിക സെക്രട്ടറി ആയ ഈ എന്റെ പാട്ടു പറച്ചില്‍, അല്ല പാട്ട് പാടല്‍. ഇന്നാ കേട്ടോടാ പുന്നാര മോന്മാരേ എന്ന ഭാവത്തില്‍ ഞാന്‍ ചെന്നു കണ്ണീര്‍ പൂവ് അങ്ങു പാടി കേള്‍പ്പിച്ചു. മൊത്തം പാടി കഴിഞ്ഞപ്പോള്‍ ആരും കൈയ്യടിക്കാന്‍ മെനക്കെട്ടില്ല, ഹോ എന്നാലും നിന്റെ ഒരു കഴിവേ എന്ന ഭാവത്തില്‍ എല്ലാവരും അന്തം വിട്ടിരിക്കുകയായിരുന്നു. കാരണം അവര്‍ക്കു ജന്മത്തു കഴിയില്ല ഞാന്‍ അവിടെ പാടിയ രീതിയില്‍ പാടാന്‍, എന്തിനു എംജി അണ്ണന്‍ പോലും തോറ്റു പോയേനെ.

പാക്കാന്‍ സാര്‍ ഗാനം കഴിഞ്ഞതോടെ എന്റെ അടുത്തു വന്നു തോളത്തു തട്ടി കൊണ്ടു പറഞ്ഞു “എടാ മോനേ ഞാന്‍ തെറ്റിദ്ധരിച്ചു, നീ ഇനി സെക്രട്ടറി ആയി മാത്രം ഇരുന്നാ മതി, മേലാല്‍ ഇങ്ങനെ ഒരു പാട്ടിനെ കൊന്നു കൊല വിളിക്കല്ലേ”

അങ്ങനെ ആ സാര്‍ ഒരൊറ്റ ഒരാള്‍ കാരണം ആണു നിങ്ങള്‍ക്കു എന്നെ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമില്‍ കാണാന്‍ കഴിയാത്തതു.

e mërkurë, 19 gusht 2009

ഇതു ബെര്‍ളിക്കിരിക്കട്ട്

ബെര്‍ളിയുടെ ബ്ലോഗില്‍ വന്ന ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഷാരൂഖ് പ്രശ്നം എന്റെ ബ്ലോഗിലും എഴുതിയാല്‍ കൊള്ളാമെന്നു കരുതി. എന്റെ അഭിപ്രായങ്ങള്‍ പലപ്പോളും ഹാര്‍ഷ് ആവുന്നു എന്നൊക്കെ പറഞ്ഞു എനിക്കു പലപ്പോഴും ഈ മെയില്‍ വരാറുണ്ട്. പക്ഷെ എന്നാ പറയാനാ... മനസ്സില്‍ തോന്നുന്നത് പലപ്പോളും വളച്ചു കെട്ടില്ലാതെ അതു പോലെ തന്നെ പറഞ്ഞായിരുന്നു ബ്ലോഗ് വരുന്നതു വരെ ഉള്ള ശീലം. ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ തോന്നുന്നത് അതു പോലെ തന്നെ എഴുതിയുമായി ശീലം. മാറ്റാന്‍ യാതൊരു ഉദ്ദ്യേശവും ഇല്ല.

ബെര്‍ളിയുടെ തുടക്കം മുതലേ ഉള്ള വായനക്കാരനും ആരാധകനും ആയിരുന്നു ഞാന്‍. ആരാധകന്‍ എന്നു പറയുന്നതില്‍ ഒരു അഭിമാനക്കുറവും ഉണ്ടായിരുന്നില്ല, കാരണം അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലി എനിക്കത്രക്കും ഇഷ്ട്ടം ആണു പണ്ടും ഇപ്പോളും. ആദ്യമായും ഇതു വരെയും ഒരു ബ്ലോഗറുടെ പേര്‍സണല്‍ ഈ മെയിലില്‍ അങ്ങോട്ടു കയറി ഒരു മെയില്‍ എഴുതിയതും ബെര്‍ളിക്കായിരുന്നു. അതു പുള്ളി അപ്രീഷിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ഈ ഇട ആയി പുള്ളി ചുമ്മാ ആളെ വടിയാക്കി മാത്രം ആണു എഴുതുന്നത്. എന്നതാണെന്നു ചോദിച്ചാല്‍ എന്തു പറയാന്‍.

ബെര്‍ളിച്ചായന്‍ എന്നു വിളിച്ചിരുന്നവരുടെ മുഖത്തടിക്കുന്ന രീതിയില്‍ അച്ചായ എന്നു വിളിക്കുന്നത് രതി സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാ എന്നൊക്കെ പറഞ്ഞാ സത്യം പറഞ്ഞാ തള്ളക്കു വിളിക്കേണ്ടതാണു. പക്ഷെ ഒരിക്കല്‍ ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവരു പിന്നെ എന്തെങ്കിലും കാരണത്തില്‍ ഇഷ്ടക്കേടുണ്ടാക്കിയാലും മാന്യമായി പിന്മാറുക എന്നതാണു എന്റെ
രീതി.

അതു കൊണ്ടാണു ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ കമന്റ് ചെയ്യാത്തത്. എനിക്കേതായാലും രതി സ്വപ്നങ്ങള്‍ വരുന്നത് നല്ല തുടുത്തു തുളുമ്പുന്ന പതിനെട്ടില്‍ കൂടുതല്‍ വയസ്സുള്ള പെണ്ണിനെ കാണുമ്പോള്‍ ആണു. അതിപ്പം അച്ചായത്തി ആയാലും, ഹിന്ദു ആയാലും, താത്ത ആയാലും, വെളുമ്പി ആയാലും, കറമ്പി ആയാലും, അങ്ങനൊക്കെ തന്നെ. അല്ലാതെ അച്ചായാ എന്നു വിളിക്കുമ്പോള്‍ അല്ല. ആ അതേതായാലും അവിടെ നില്‍ക്കട്ട്.

പുള്ളിയുടെ ബ്ലോഗിലെ ഷാരൂഖ് ഖാന്‍ ഇഷ്യൂസില്‍ ഒന്നു രണ്ടു കാര്യം പറഞ്ഞു അമേരിക്കയില്‍ ഉള്ള ഇന്‍ഡ്യാക്കാരേ കുറിച്ചും, ഷാരൂഖ് ഖാന്‍ എന്ന റ്റു ബിറ്റ് ആക്ടറിനെ അമേരിക്കയില്‍ ഉള്ളവര്‍ അറിയില്ലാത്തതിനെ കുറിച്ചും ഒക്കെ വച്ചു കീച്ചിയിട്ടുണ്ട്. അതിനെന്നാ അമേരിക്കയേ പറഞ്ഞപ്പോ നിനക്കു ചൊറിഞ്ഞോ കഴുവേറി എന്നു ചോദിച്ചാ ചൊറിഞ്ഞു എന്നു പറയുന്നതിന് എനിക്കൊരു നാണക്കേടും ഇല്ല, കാരണം ചോറു തരുന്ന കൈക്ക് കൊത്താന്‍ ഞാന്‍ പഠിച്ചിട്ടില്ല.

ഷാരൂഖ് ഖാന്‍ ഒരു വേള്‍ഡ് ഫിനാമിനാന്‍ തന്നെ ആണു. അതില്‍ സംശയം ഇല്ല. കാരണം അമേരിക്കയില്‍ വച്ചു മാത്രം അല്ല പുള്ളി എന്നെ അല്‍ഭുധപ്പെടുത്തിയിട്ടുള്ളത്. ഞാന്‍ കഴിഞ്ഞ കൊല്ലം നടത്തിയ പെറു യാത്രക്കിടയില്‍ പോലും ഇന്‍ഡ്യയില്‍ നിന്ന് വന്നതാണെന്നറിഞ്ഞപ്പോള്‍...ഓ ഷാരൂഖ് ഖാന്റെ നാട് എന്നൊക്കെ പറഞ്ഞു എക്സൈറ്റഡ് ആയ പലരേയും കണ്ടിരുന്നു. അതില്‍ പലരും ലേഡീസ് ആയിരുന്നു എന്നത് വേറേ കാര്യം. പക്ഷെ അതില്‍ എനിക്കഭിമാനം ഒന്നും തോന്നിയില്ല. കാരണം ഷാരൂഖ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും ഞാന്‍ ഒട്ടും ബഹുമാനം കൊടുക്കാത്ത ഒരു നടന്‍ ആണു അയ്യാള്‍, കാരണം അത്രക്കും മഹത്തരം ആണല്ലോ അഭിനയം. പക്ഷേ എന്നിരുന്നാലും പുള്ളി ഫേമസ് തന്നെ. ഒരു തര്‍ക്കവും ഇല്ല. പക്ഷെ അയ്യാളേ എല്ലാവരും അറിയണം എന്നൊക്കെ ബെര്‍ളി പറഞ്ഞാ എനിക്കു പറയാന്‍ ഉള്ളതു എന്റെ പപ്പ പണ്ടു പറഞ്ഞ കാര്യം ആണു. ...... വരാല്‍ (ബ്രാല്‍) ഇല്ലാത്ത കുളത്തില്‍ വട്ടോന്‍ രാജാവ്!!! ഗാന്ധിക്കു പകരം ഇന്‍ഡ്യ ഷാരൂഖ് ഖാന്റെ നാടു...ബെര്‍ളി പറയുന്നതു പോലേ അത്രക്കു അഭിമാനം ഒന്നും എനിക്കു തോന്നാറില്ല. ഷാരൂഖ് ഖാന്‍ ഒരു ആഗോള സെലിബ്രിറ്റി ആണു ലോകത്തുള്ള എല്ലാവര്‍ക്കും പുള്ളിയേ അറിയാം എന്നു പറയുന്ന ബെര്‍ളി താങ്കള്‍ ഈ കാര്യത്തില്‍ ഒരു പടു വിഡ്ഡി ആണു.

ഇന്‍ഡ്യന്‍ സിനിമ എന്നു പറഞ്ഞാ ഒരു മെയിന്‍ സ്ട്രീം ഫീല്‍ഡ് അല്ല ഇവിടെ അമേരിക്കയില്‍. അമേരിക്കയില്‍ കുച്ച് കുച്ച് ഹോത്താ ഹേ ഹിറ്റ് ആയാല്‍ ഇവിടെ ഉള്ള ലക്ഷ കണക്കിനു ഇന്‍ഡ്യാക്കാരാണു അതു ഹിറ്റ് ആക്കുന്നത്. സായിപ്പും മദാമ്മയും അല്ല. പക്ഷെ ജാക്കിച്ചാന്റെ പടം എന്നൊക്കെ പറഞ്ഞാല്‍ അതൊരു മെയിന്‍ സ്ട്രീം ലെവലില്‍ ഉള്ള ചിത്രങ്ങള്‍ ആണു. അതിനു മാര്‍ക്കറ്റ് ഉണ്ടാക്കി എടുക്കാന്‍ ഇവിടെ കഴിഞ്ഞു കാരണം ആക്ഷന്‍ തീമിലുള്ള ഫിലിമുകള്‍ക്ക് അതു ഏതു ഭാഷ ആയാലും അതിനു അമേരിക്കയില്‍ മാര്‍ക്കറ്റ് ഉണ്ട്. അതു കൊണ്ടാണല്ലോ ജാപ്പനീസ് ഫിലിംസും, ചൈനീസ് ഫിലിംസും ഒക്കെ മെയിന്‍ സെന്റേര്‍സില്‍ ഓടുന്നത്. ഇപ്പോള്‍ തായ് ലാന്റില്‍ നിന്നും ഉള്ള ടോണി ജാ എന്ന പുള്ളിയുടെ ഫിലിംസിനും വരെ മാര്‍ക്കറ്റ് ഉണ്ട്. പക്ഷെ ഇന്‍ഡ്യയില്‍ നിന്നും ഉള്ള ഒരൊറ്റ ചിത്രത്തിനോ നടനോ പോലും ഇവിടെ മെയിന്‍ സ്ട്രീമില്‍ മാര്‍ക്കറ്റില്ല. താങ്കളുടെ ബ്ലോഗില്‍ തന്നെ ഒരു വ്യക്തി ചോദിച്ചു “ചൈനയില്‍ നിന്നും ബ്രസീലില്‍ നിന്നും ഒക്കെ ഉള്ള നടന്മാരെ ബെര്‍ളിക്കറിയുമോ എന്നു” അതിനുള്ള മറുപടിയും മുകളില്‍ പറഞ്ഞ വട്ടോന്‍ രാജാവ് എന്നതു പോലെ.

അമേരിക്കയിലെ 90% ആളുകള്‍ക്കും (ഇന്‍ഡ്യാക്കരല്ല) ഷാരൂഖ് ഖാന്‍ എന്നല്ല ഇന്‍ഡ്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ഒരു പട്ടിയേയും അറിയില്ല. ജാക്ക് നിക്കോള്‍സണ്‍, ഡിനീറോ, പച്ചീനോ തുടങ്ങിയ മഹാരധന്മാരെ ഇന്‍ഡ്യയില്‍ ഉള്ള 90% ആളുകള്‍ക്കും അറിയില്ലാത്തതു പോലെ തന്നെ. എന്തിനു ലാലേട്ടനേയും മമ്മുണ്ണിയേയും പോലും 90% ഇന്‍ഡ്യാക്കാര്‍ക്ക് അറിയാമോ?? പക്ഷെ കുഴപ്പം ഷാരൂഖ് ഖാനെ അമേരിക്കക്കാര്‍ക്കു അറിയില്ലാത്തതാണു.

താങ്കള്‍ കിടന്നു ചൊടിച്ചിട്ടു കാര്യം ഇല്ല. ഈ ചാരൂഖ് ഖാന്‍ 2001 നു ശേഷം ആദ്യമായിട്ടൊന്നും അല്ലല്ലോ അമേരിക്കയില്‍ പോകുന്നത്??? അല്ലല്ലോ?? അയ്യാള്‍ ഇനിയും പോകും. പക്ഷെ അതിന്റെ ഇടയില്‍ ഒരു വട്ടം റാണ്ടം ആയി പരിശോധനയില്‍
പെട്ടതില്‍ ഒരു തെറ്റും പറയാന്‍ ഇല്ല. ഒരു ഖാനേയും മുഹമ്മദിനേയും, അബ്ദുള്ളയേയും പരിശോധിക്കണം, പരിശോധിച്ചേ പറ്റൂ, അതീ ലോകത്തു ഏതു രാജ്യത്തായാലും. കാരണം മുസ്ലീം തീവ്രവാദം ലോകത്തില്‍ അമേരിക്കയില്‍ മാത്രം അല്ല ഭീഷണി.

ഇതാ ഒരു കമന്റ് അപ്പുറത്ത് ജിപ്പൂസ് എന്ന വ്യക്തിയുടെ ബ്ലോഗില്‍ ഞാന്‍ ഇട്ടത്. ഇതെന്റെ അഭിപ്രായം മാത്രം അല്ല. പ്രവോക്കിങ്ങ് ആയിട്ടുള്ള ചില വാക്കുകള്‍ ഒഴിവാക്കി ഇതു ഇവിടെ പോസ്റ്റ് ചെയ്യുന്നു.

*************************************************************************************
ശ്രീ കലാമിനെ ഇന്‍ഡ്യയില്‍ വച്ചു പരിശോധിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഈ കൂട്ടത്തിനെ ഒക്കെ പരീശോധിക്കുന്നതു കൊണ്ട് വിമാനത്തിലൊക്കെ കയറാന്‍ ഒരു ധൈര്യം ഒണ്ടു. എപ്പോളാ ഇതിലൊരു കഴുവേറിമോനു വിമാനം പൊട്ടിക്കണം എന്നു തോന്നുക എന്നു പറയാന്‍ ഒക്കുമോ??? അല്ല ശെരിക്കൊന്നു മനസ്സിരുത്തി ആലോചിച്ചിട്ടു ഒള്ള കാര്യം പറ.

ഇനി നാളെ ഒരു മത്തായിയോ ശിവനോ വിമാനത്തില്‍ ആപ്പു വച്ചാ സകല മത്തായിയേയും ശിവനേയും തുണി അഴിച്ചു പരിശോധിക്കും. അതിനൊക്കെ വിമാനത്തില്‍ കയറാത്തവര്‍ കൊടി പിടിക്കും പക്ഷേ ബാക്കി ഉള്ളവരുടെ കാര്യം അങ്ങനെ ആണോ??

തീവ്രവാദം നടത്തുന്ന മുസ്ലീംസ് ശെരിക്കുള്ള മുസ്ലീംസ് അല്ല എന്നൊക്കെ പറയാന്‍ എളുപ്പമാ പക്ഷേ കാര്യങ്ങള്‍ അങ്ങനെ അല്ലല്ലോ. ഇവരല്ലേ ലോകത്തിലെ ഒരു തൊണ്ണൂറു ശതമാനം തീവ്രാവാദത്തിനും ഉത്തരവാദിത്തം. ഒരു ആയിരം മുഹമ്മദിനെ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഒരു മുഹമ്മദ് വിമാനം പൊട്ടിക്കാന്‍ വരുന്നതാണെങ്കിലോ??? അതു തടയാന്‍ കഴിഞ്ഞാല്‍ ഒരു
പത്തു നൂറു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്യോ?? അങ്ങനെ ചിന്തിച്ചാല്‍ എന്നാ കുഴപ്പം??

കഷ്ട കാലത്തിനു മുഹമ്മദും അബ്ദുള്ളയും ഒക്കെ ആണു തീവ്രവാദികളുടെ പേരുകള്‍. അവര്‍ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ആണെങ്കില്‍ ആ പേരുള്ള ക്രിസ്ത്യന്‍സിനേയും ഹിന്ദൂസിനേയും ആളുകള്‍ സംശയത്തോടെ നോക്കും, ഒരു നൂറു അബ്ദുള്ളയും മുഹമ്മദും പോയി വരുമ്പോള്‍ ഒരെണ്ണത്തിനെ പിടിച്ചു കാര്യമായൊന്നു പരിശോധിക്കും. അതിലിപ്പം ആരെയാ മച്ചൂ കുറ്റം
പറയുക???

ഈ പ്രശ്നം ഒഴിവാക്കാന്‍ ഒരൊറ്റ വഴിയേ ഞാന്‍ നോക്കിയിട്ടു കാണുന്നുള്ളു. മുസ്ലീംസ് ഒക്കെ പേരു മാറി വിഷ്ണുവും, ശിവനും, മത്തായിയും, കറിയായും ഒക്കെ ആവുക. അല്ലെങ്കില്‍ തീവ്രവാദികളോട് പേരു മാറ്റി വല്ല നാരായണന്‍ നായരോ, ചാക്കോയോ ഒക്കെ ആവാന്‍ ആവശ്യപ്പെടുക. അല്ലാതിപ്പം ഞാന്‍ എന്നാ പറയാനാ.
*****************************************************************************

ശ്രീ കലാമിന്റെ സംഭവം ന്യായീകരിക്കാന്‍ എനിക്കു കഴിയില്ല കാരണം ഒരു പ്രോട്ടോക്കോള്‍ ആണു ലംഘിക്കപ്പെട്ടത്. അതും ഇന്‍ഡ്യയില്‍ വച്ചു ഇന്‍ഡ്യയുടെ പ്രോട്ടോക്കോള്‍, അതു ആരു ചെയ്താലും അംഗീകരിക്കാന്‍ കഴിയില്ല.

ഇനി ഈ പരിശോധനയിലേക്ക്........പൊന്നു ബെര്‍ളീ....... അറിവില്‍ ഉള്ള തീവ്രവാദികളുടെ ഒരു ലിസ്റ്റ് സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട്....അതു എയര്‍പോര്‍ട്ടില്‍ മാത്രം അല്ല അമേരിക്കയില്‍ ഉള്ള ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍സില്‍ വരെ ഡിസ്ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ട പേരില്‍ ആരെങ്കിലും ട്രാന്‍സാക്ഷന്‍സ് നടത്താന്‍ വരുമ്പോളോ, ഫ്ലൈറ്റ് ഇറങ്ങുമ്പോളോ അവരുടെ സകല ഇന്‍ഫോര്‍മേഷനും പരിശോധിക്കും. ഇതൊക്കെ തമിഴ് പുലികളേയും, തീവ്രവാദികളേയും മറ്റും കാശു വാങ്ങി മാത്രം കയറ്റി അയച്ചും ഇറക്കിയും ശീലം ഉള്ള കേരളത്തിലെ എയര്‍പോര്‍ട്ടുകളുടെ അടുത്തു താമസിക്കുന്ന ബെര്‍ളിക്കെങ്ങനെ മനസ്സിലാകാന്‍??? നാളെ ബിന്‍ ലാദന്‍ എന്ന പേരില്‍ ഉള്ള ഇന്‍ഡ്യന്‍ സെലിബ്രിറ്റിയോ ദുഫായിലേ ഷേക്കോ അമേരിക്കന്‍ മണ്ണില്‍ അല്ല ഈ ലോകത്തിന്റെ ഏതു മണ്ണില്‍ വന്നിറങ്ങിയാലും പരിശോധിക്കരുതു എന്നതാണല്ലോ തമ്പുരാന്റെ അഭിപ്രായം!

പിന്നെ ....ഇന്‍ഡ്യന്‍ പാസ്സ്പോര്‍ട്ടും പിടിച്ചു ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും വന്നിറങ്ങുന്ന വിദേശ മലയാളികളെ ഇന്‍ഡ്യയില്‍ ഉള്ള ഏതൊരു ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഇരിക്കുന്ന ഓഫീസേര്‍സ് ട്രീറ്റ് ചെയ്യുന്നതു എന്നു ബെര്‍ളിക്കറിയാമോ??? അതെങ്ങനെ അറിയാന്‍ കൊച്ചിയില്‍ നിന്നും കാസര്‍ഗോട്ടേക്ക് മാത്രം ഫ്ലൈറ്റില്‍ പോയാല്‍ അതറിയാന്‍ കഴിയില്ല. ഈ വിദേശ മലയാളികളുടെ പേരു ഷാരൂഖ് ഖാന്‍ എന്നല്ലാത്തതു കൊണ്ട് ആരും പത്രത്തില്‍ ഇതൊന്നും വായിക്കാറില്ല. നെടുമ്പാശ്ശേരിയില്‍ ഉള്ള പന്ന കഴുവേര്‍ട ഓഫീസേര്‍സിന്റെ ഒക്കെ പെരുമാറ്റം അവന്റെ അമ്മയേയും പെങ്ങളേയും ഭാര്യയേയും തട്ടി കൊണ്ടു പോയി വ്യഭിചരിക്കാന്‍ ആണു ഞങ്ങള്‍ ഒക്കെ നാട്ടില്‍ വരുന്നത് എന്ന രീതിയില്‍ ആണു. അതിനൊക്കെ ഒരു ചെറ്റക്കും ബ്ലൊഗില്‍ എഴുതേണ്ട!

പിന്നെ അമേരിക്കയില്‍ ഉള്ള ഇന്‍ഡ്യാക്കാര്‍ക്കാണു ഇന്‍ഡ്യയോട് പുച്ഛം കൂടുതല്‍ എന്നു പറഞ്ഞു കണ്ടു.....ശെരിയാണു. ഇന്‍ഡ്യയില്‍ വെളിയില്‍ പോയി താമസിക്കുന്ന ഏതൊരു ഇന്‍ഡ്യാക്കാരനും ചില കാര്യങ്ങളില്‍ ഇന്‍ഡ്യയോട് പുച്ഛം മാത്രമേ തോന്നു. ചില കാര്യങ്ങളില്‍ ഇന്‍ഡ്യയെ കുറിച്ച് അഭിമാനം മാത്രവും. അതു പൊട്ട കിണറ്റില്‍ കിടക്കുന്ന തവളയേ പോലെ
ചിന്തിച്ചിട്ടു കാര്യം ഇല്ല. കുളത്തില്‍ ഇരുട്ടു വീണാല്‍ ലോകം മുഴുവനും ഇരുട്ടാണെന്ന രീതിയില്‍. പുറത്തു പോയാലേ അതു മനസ്സിലാകൂ. എനിക്കു ഇന്‍ഡ്യയിലേ പല കാര്യങ്ങളോടും പുച്ഛം മാത്രമേ ഉള്ളൂ, അതൊരിക്കലും മാറ്റാന്‍ കഴിയില്ല, പക്ഷെ
ചില കാര്യങ്ങളില്‍ അഭിമാനം മാത്രവും. ഇന്‍ഡ്യയേ കുറിച്ച് എനിക്കു അഭിമാനം തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നില്‍ ആയാല്‍ പോലും പ്രസന്റ് ചെയ്ത് ആര്‍ഗ്യൂ ചെയ്യുന്ന ഒരു ഇന്‍ഡ്യാക്കാരനെ എനിക്കറിയാമെങ്കില്‍ അതു ഞാന്‍ മാത്രം ആണു. എത്രയോ അമേരിക്കക്കാരുമായി ഈ കാര്യങ്ങള്‍ പറഞ്ഞു അവരെ പിണക്കിയിട്ടുണ്ട്. പക്ഷെ ഫക്ക് ദെം. ഒരു അമേരിക്കക്കാരനെ നോക്കി ഇന്‍ഡ്യയേ കണ്ടു പടിക്കടാ ചില കാര്യങ്ങളില്‍ മണ്ട കുണാപ്പാ എന്നു മുഖത്തു നോക്കി പറയാന്‍ എനിക്കു ഒരു മടിയും തോന്നിയിട്ടില്ല ഇതു വരെ. പക്ഷെ ചില കാര്യങ്ങളില്‍ ഇന്‍ഡ്യ ഇത്രയും അധപധിച്ചിരിക്കുകയാണല്ലോ എന്നോര്‍ത്ത് പുച്ഛവും തോന്നാറുണ്ട്. അതും ഞാന്‍ അതു പോലെ തന്നെ വിളിച്ചു പറയും. ഇതൊക്കെ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ മുകളില്‍ പറഞ്ഞ വട്ടോന്റെ രാജാവ് കളി പോലെ തന്നെ ഇതും.


പിന്നെ ബെര്‍ളി...... ഷാരൂഖ് ഖാന്‍ എന്ന തേര്‍ഡ് ഗ്രേഡ് ആക്ടറിന്റെ അഭിനയത്തേക്കാളും എന്തു കൊണ്ടും നല്ലതു ജെന്നിഫര്‍ ലോപ്പസിന്റെ കുണ്ടി തന്നെ ആണു. അതില്‍ നോക്കിയിരുന്നാലെങ്കിലും താങ്കള്‍ ഉദ്ദേശിച്ച രതി സ്വപ്നങ്ങള്‍ ഉണ്ടായി വലം കൈക്ക് ഒരു പണി എങ്കിലും കിട്ടും. ഷാരൂഖിന്റെ അഭിനയം കണ്ടാല്‍ ആ രണ്ടു രണ്ടര മണിക്കൂര്‍ കോഞ്ഞാട്ട ആവും എന്നുള്ളതു മൂന്നു തരം ആണു.


പോസ്റ്റ് അല്പം ലോങ്ങ് ആയി. പക്ഷെ വായിക്കാന്‍ സൌകര്യം ഉള്ളവര്‍ വായിച്ചു സൌകര്യം ഉണ്ടെങ്കില്‍ അഭിപ്രായം കമന്റായി എഴുതുക.